
കായലിനക്കരെ പോകാനെനിയ്ക്കൊരു
കളിവള്ളമുണ്ടായിരുന്നു
പണ്ടൊരു കളിവള്ളമുണ്ടായിരുന്നു
ഒത്തിരി ദൂരം തുഴഞ്ഞു തരുവാനൊരു
മുത്തശ്ശിയുണ്ടായിരുന്നു
നല്ലൊരു മുത്തശ്ശിയുണ്ടായിരുന്നു
അന്തിയ്ക്ക് ഞങ്ങളാ കായലിനക്കരെ
അമ്പലമുറ്റത്ത് പോകും
കളിവള്ളം തുഴയും, കഥകൾ പറയും
കഥകളിപാട്ടുകൾ പാടും മുത്തശ്ശി
കളിവഞ്ചിപ്പാട്ടുകൾ പാടും
കർക്കിടക കാറ്റത്തൊരന്തിയ്ക്ക്
കായലിൽ മുത്തശ്ശി ഒറ്റയ്ക്ക് പോയി
പിറ്റേന്ന് നേരം ഇരുണ്ടു വെളുത്തു
മുത്തശ്ശിയമ്മയെ കണ്ടില്ല..
ഒത്തിരി നേരം കരഞ്ഞു പറഞ്ഞു ഞാൻ
മുത്തശ്ശിയമ്മേ പോകല്ലേ
അമ്പലക്കായലിൽ വള്ളം കിടന്നു
പമ്പിനടന്നു പങ്കായം..
Read More! Learn More!